Tuesday, September 18, 2007

തയ്യാറെടുപ്പ്


[ഈ പോസ്റ്റിലെ ചിത്രങ്ങളെല്ലാം പരിശീലന സമയത്തെടുത്തതാണു)

"ദൈവത്തിന്റെ സ്വന്തം നാട്‌" വേദിയില്‍ അവതരിപ്പിക്കുന്നതിനേക്കാള്‍ അതിനു വേണ്ടിയുള്ള പ്രിപ്പെറേഷന്‍ ആയിരുന്നു കൂടുതല്‍ രസകരം। സ്ക്രിപ്റ്റ്‌ എഴുതലും വെട്ടലും തിരുത്തലും॥വീണ്ടും എഴുതലും വെട്ടലും തിരുത്തലും...അതങ്ങനെ രാത്രി രണ്ടുമണി വരെ നീണ്ടുപോകും. മിക്കവാറും ഡോക്റ്റര്‍ ജമാലിന്റെ ക്ലിനിക്കിലോ തൊട്ടടുത്തുള്ള ഫ്ലാറ്റിലോ ആയിരിക്കും ഞങ്ങളുടെ നിശാസമ്മേളനങ്ങള്‍. പിന്നെപിന്നെ ജമാലിന്റെ കട്ടന്‍ ചായ 2 മണിക്കടിച്ചില്ലെങ്കില്‍ ഉറക്കം വരില്ലെന്നു വരെയായി!

ഡോ.ഷഹനാസും മകന്‍ ആസിഫും

ഡോക്ടര്‍ സഗീര്‍ ആയിരുന്നു സംവിധായകന്‍.ഡോ.ഷഹനാസ്‌ സലിം ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍.കഥയുടെ ബീജാവാപം നടത്തിയതിന്റെ ക്രെഡിറ്റ്‌ ഡോ.ഷഹനക്കു തന്നെ. ഞങ്ങളുടെ ടീമിന്റെ പ്രധാന ഊര്‍ജ്ജസ്രോതസ്‌ ഷഹനാസ്‌ ആയിരുന്നു. ഈ വര്‍ഷം അജ്മാന്റെ പരിപാടി ശ്രദ്ധിക്കപ്പെടുക തന്നെ വേണം എന്ന വാശി അവര്‍ക്കുണ്ടായിരുന്നു. തിരക്കഥ-സംഭാഷണം വൈദ്യരും ഡോക്ടര്‍ ജയറാമും ഡോക്ടര്‍ റോയിയും ജമാലും സഗീറും കൂടി.

ജയറാം, സഗീര്‍, ഹനീഷ് ബാബു, റോയ്, സലിം, ജമാല്‍

ജയറാമൊഴിച്ച്‌ ഞങ്ങളില്‍ അര്‍ക്കും (പണ്ടുപ്രണയലേഖനങ്ങളെഴുതിയ പരിചയമല്ലാതെ) മലയാളരചനയില്‍ വലിയ പിടിയൊന്നുമില്ലായിരുന്നു.സംഭാഷണത്തിനൊരു "പഞ്ചു" വേണം എന്ന ചിന്ത ഇടക്കുണ്ടായി. തികഞ്ഞ കമ്മ്യുണിസ്റ്റ്‌ വിരോധിയായ റോയ്‌ കേരളസര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഇട്ട്‌ രണ്ട്‌ കാച്ച്‌ കാച്ചി, മേമ്പൊടിക്കു കൊച്ചു തമാശകള്‍ കുറച്ച്‌ കൂടിയാകാം എന്ന തോന്നല്‍ ബലപ്പെട്ടു വന്നു.ജമാല്‍ അപ്പോഴാണു ഖത്തറിലുള്ള തന്റെ സാഹിത്യകാരനായ സുഹൃത്തിന്റെ കാര്യം പറഞ്ഞത്‌. അങ്ങനെ അദ്ദേഹത്തിനും ഒരു എസ്‌.ഓ.എസ്‌ പോയി. ഖത്തറില്‍ നിന്നും ഇറക്കിയ മുത്തുകളാണു: "മേരുപര്‍വതസാനു"വും മറ്റും .

ഫുള്‍ സ്ക്രിപ്റ്റ്‌ ഇവിടെ വായിക്കാം: "ദൈവത്തിന്റെ സ്വന്തം നാട്‌"

ജയറാം, ജമാല്‍, സംഗീത് പ്രാക്റ്റീസ് സമയത്ത്.

(താ‍ഴെ) വേദിയില്‍


അങ്ങനെ സ്ക്രിപ്റ്റ്‌ റഡി. കാസ്റ്റിങ്ങിനു അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.ദേവേന്ദ്രനാകാന്‍ ഡോ.ഷഹനാ ജമാലിന്റെ പേരു മുന്നേ നിര്‍ദ്ദേശിച്ചിരുന്നു. പഠിക്കുന്ന കാലത്ത്‌ മിസ്റ്റര്‍ മെഡിക്കോ ആയിരുന്ന ഈ മാന്യദേഹം ഇന്നും ദിവസവും ജിമ്മും പഥ്യാഹാരങ്ങളുമായി കഴിയുന്നവനും സല്‍മാനെപ്പോലെ ബോഡി പ്രദര്‍ശിപ്പിക്കാന്‍ നാണമുള്ളവനും ആകുന്നു.
നാരദന്‍ പിന്നെ ആരെന്നതില്‍ ആര്‍ക്കും ഒട്ടുമുണ്ടായില്ല സംശയം.2006ല്‍ അബുദാബിയില്‍ വെച്ച്‌ നടന്ന വാര്‍ഷികസമ്മേളനത്തില്‍ അജ്മാന്‍ അവതരിപ്പിച്ച പരിപാടിയില്‍ ഡാന്‍സ്‌ മാസ്റ്ററായി വേഷമിട്ട്‌ തിളങ്ങിയ ഡോ.സംഗീത്‌ യുനാനിമസ്‌ ആയി റോളിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. ദേവേന്ദ്രന്റെ അംഗരക്ഷകനായി വേഷമിടാന്‍ ജയറാമും റഡി.എല്ലാവര്‍ക്കും അവസരമേകാനും കൊഴുപ്പു കൂട്ടാനും ആയി സ്കിറ്റിനിടക്ക്‌ അവതരിപ്പിക്കേണ്ട മറ്റു ഐറ്റംസും തീരുമാനമായി:
1.രംഭ-തിലോത്തമമാരുടെ ഡാന്‍സ്‌: ഇന്ദ്രസദസ്സില്‍:(ഡോ.രേഖ ജയപ്രദീപ്‌,ഡോ.രാജിവിന്റെ മകള്‍ ഗ്രീഷ്മ). ഗന്ധര്‍വ ഗായകന്‍: ഡോ.രേണുക-സോമേട്ടന്‍ ദമ്പതികളുടെ പുത്രനും രണ്ടാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുമായ അനൂപ്‌. ചുമതല: രേഖ. പ്രശസ്ത കലാകാരിയും നര്‍ത്തകിയും ആയ ആശാ ശരത്തിന്റെ ശിക്ഷണം.

അനൂപ്, ഗ്രീഷ്മ, രേഖ, ജമാല്‍, ജയറാം


2.കേരളോല്‍സവ വേദിയില്‍ യുവനടനം:


റിത്വിക്ക്, അഞ്ജു, അനു, ആസിഫ്


ഡോ.ജയറാമിന്റെ മകന്‍ റിത്വിക്‌, ഡോ.സലിമിന്റെ മകന്‍ ആസിഫ്‌,ഡോ.ഹനീഷ്‌ ബാബു(വൈദ്യര്‍)വിന്റെ മക്കള്‍ അനു ഹനീഷും അഞ്ജു ഹനീഷും. ത്ര്ശ്ശൂര്‍ ബിഷപ്‌ മെമ്മോറിയല്‍ മെഡിക്കല്‍ മിഷന്‍ മെഡിക്കല്‍ കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ആസിഫ്‌ ഈ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ മാത്രം നാട്ടില്‍ നിന്ന് വരികയും മൂന്നേ മൂന്നു ദിവസം കൊണ്ട്‌ സ്റ്റെപ്പുകള്‍ സ്വായത്തമാക്കുകയും ചെയ്തുവെന്നും ഇവിടെ പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്‌.റെസ്പോന്‍സിബിള്‍ പേഴ്സന്‍: സ്മിത ഹനീഷ്‌. ശിക്ഷണം: അശാശരത്തിന്റെ ഡാന്‍സ്‌ ഇന്‍സ്റ്റിറ്റൂട്ടിലെ ഡാന്‍സ്‌ മാസ്റ്റര്‍ കലാഭവന്‍ പ്രതീഷ്‌.

3.കൊച്ചുമിടൂക്കരുടെ ന്ര്ത്തം:



മുഹമ്മദ്, സൌമ്യ, നഹര്‍, ശില്പ, ഖലീല്‍, ലമ്യ

ഡോ।സഗീറിന്റെ മകന്‍ നഹര്‍,ഡോ।സൈഫുദ്ദീന്റെ മക്കള്‍ ഖലീല്‍,ലമ്യ,ഡോ.ഗഫൂറിന്റെ മകന്‍ മുഹമ്മദ്‌,ഡോ.സൂസന്‍ ബിനു തോമസ്സിന്റെ മക്കള്‍ സൗമ്യ,ശില്‍പ. ഇന്‍-ചാര്‍ജ്‌: നസറു സഗീര്‍.(നസറു പിടിച്ച പുലിവാല്‍ എന്ന ഒരു എപ്പിസോഡ്‌ പിന്നീട്‌ പ്രതീക്ഷിക്കാം:നസറുവും സഗീറും സമ്മതിച്ചാല്‍)

നസ്രു കുട്ടികളെ ഒരുക്കുന്ന തിരക്കില്‍

4. സമൂഹഗാനം.
പര്‍വീണ്‍, ആശ, റിത്വിക്, അനൂപ്, സുരേഷ് നമ്പ്യാര്‍
ആശാ ജമാല്‍(ജമാലിന്റെ വാമഭാഗം), ഡോ.സെയ്ത്‌ മുഹമ്മദിന്റെ മക്കള്‍ സുമീറ, ഷമീന, ഡോ.ആഷി സോമന്‍,ഡോ.സുരേഷ്‌ നമ്പ്യാര്‍,റിത്വിക്ക്‌ ജയറാം,അനൂപ്‌ സോമന്‍. കണ്ടക്റ്റര്‍: ആശാ ജമാല്‍.

5.വനിതാന്ര്ത്തം:


ബീന, രേഖ, സ്മിത, പര്‍വീണ്‍, വന്ദന
സ്മിതാ ഹനീഷ്‌,പര്‍വീണ്‍ അബൂബക്കര്‍,ഡോ.ഫാത്തിമ റോയ്‌,ബീന ജയറാം,ഡോ.വന്ദനാ ഭാസ്കരന്‍,രേഖാ അശോക്‌.ഉത്തരവാദിത്വം: സ്മിതാഹനീഷ്‌.വൈദ്യരുടെ ധര്‍മദാരങ്ങളായതുകൊണ്ട്‌ പറയുകയല്ല: യുവനടനവും വനിതാന്ര്ത്തവും വിജയിപ്പിക്കുന്നതില്‍ മല്‍സഖി നല്ലൊരു പങ്ക്‌ വഹിച്ചിട്ടുണ്ട്‌.ഭൂമികുലുങ്ങിയാലും ഉച്ചയുറക്കം ഉപേക്ഷിക്കാത്ത കക്ഷി തുടര്‍ച്ചയായി ഒന്നുരണ്ടാഴ്ച്ച കുട്ടത്തിലെ വനിതാഡോക്ടര്‍മാര്‍ക്ക്‌(അവര്‍ക്ക്‌ മാഷുടെ അടുത്ത്‌ പോകാന്‍ കഴിഞ്ഞിരുന്നില്ല) ഡാന്‍സ്‌ പഠിപ്പിക്കാന്‍ തയ്യാര്‍ ആയി എന്നെ അദ്ഭുതപ്പെടുത്തിക്കളഞ്ഞു.

6.അവസാനത്തെ ഇനം:
ഞങ്ങള്‍ പുരുഷകേസരികളുടെ സമൂഹന്ര്ത്തമായിരുന്നു ഈ വര്‍ഷത്തെ ഞങ്ങളുടെ തുരുപ്പുചീട്ട്‌. ഒരു തരം വാശികലര്‍ന്ന വീര്യത്തോടെ "വേല്‍മുരുകന്‍" സൂപ്പര്‍ഹിറ്റാക്കിയതിന്റെ മുഴുവന്‍ ക്രെഡിറ്റും ഡോ.റോയിക്കുള്ളതാണു. ചിട്ടയോടെ അതു കൊറിയോഗ്രാഫ്‌ ചെയ്ത പ്രതീഷിനും. വേഷങ്ങളൊപ്പിക്കാന്‍ ഓടിനടന്ന ജയറാമിന്റെ തത്രപ്പാടും മറക്കാവുന്നതല്ല. "വേല്‍മുരുകാ-മലമലല്ലൂയ്യ" ഗാനങ്ങളുടെ ഒരു റീമിക്സ്‌ ആണു അവതരിപ്പിച്ചത്‌. രംഗത്ത്‌:ഡോ.റോയ്‌(വേല്‍മുരുഗന്‍),ഡോ.ജയപ്രദീപ്‌,ഡോ.ഹനീഷ്‌ ബാബു,ഡോ.സലിം ബാബു,ഡോ.ഭാസ്കരന്‍(മെയിന്‍ ഡാന്‍സേഴ്സ്‌),കല്യാണീ ശ്രീവല്‍സന്‍(മയില്‍),ശ്രീവല്‍സന്‍,ഡോ.ഡേവിസ്‌(ചെണ്ട),സോമന്‍(ഇലത്താളം),ഡോ.ബിജി സോമന്‍,ഡോ.സുനില്‍ കാര്‍ത്തികേയന്‍(മുത്തുക്കുട),സ്മിതാ ഹനീഷ്‌,ഫാതിമ റോയ്‌(അമ്മന്‍ കുടം),നെഹര്‍ സഗീര്‍,മുഹമ്മദ്‌ ഗഫൂര്‍(പുലികള്‍),ആബിദ്‌ ഗഫൂര്‍,സൊഹൈബ്‌ അബൂബക്കര്‍(കാവടി) പിന്നെ ദേവേന്ദ്രനും നാരദനും എല്ലാം കൂടി ഒരു ഗ്രാന്റ്‌ ഫിനാലേ.....

ഡേവിസ്, സംഗീത്, ജയപ്രദീപ്, സലിം ബാബു, റോയ്,ഭാസ്കരന്‍, ഹനീഷ് ബാബു


എല്ലാ ആഴ്ചയും റിവ്യൂ മീറ്റിങ്ങുകള്‍ സംഘടിപ്പിക്കുന്ന പണി പര്‍വീണും ഡോ.ഷഹനാസും ഏറ്റെടുത്തിരുന്നു.സംഗീതസംവിധാനം, റെക്കോര്‍ഡിംഗ്‌ ചുമതല ഡോ.ഡേവിസിനായിരുന്നു.അജ്മാന്‍ എ.കെ.എം.ജി പ്രസിഡന്റ്‌ ഡോ.കെ.രാധാകൃഷ്ണന്‍,സെക്രട്ടറി ഡോ.അബ്ദുല്‍ ഗഫൂര്‍, ട്രഷറര്‍ ഡോ.അബ്രഹാം വര്‍ഗീസ്‌ എന്നിവര്‍ അഡ്മിനിസ്റ്റ്രേറ്റീവ്‌ സൈഡ്‌ ഭംഗിയായി നിര്‍വഹിച്ക്‌ ഞങ്ങളെ സഹായിച്ചിരുന്നു.


Monday, September 17, 2007

വൈദ്യകൂട്ടായ്മ

യു.എ.ഇയിലെ മലയാളി മെഡിക്കല്‍-ദന്ത വൈദ്യന്മാരുടെ സംഘടന എ.കെ.എം.ജി.എമിറേറ്റ്‌സ്‌ (അസോസിയേഷന്‍ ഓഫ്‌ കേരളാ മെഡിക്കല്‍ ഗ്രാജുവറ്റ്‌സ്‌) യു.എസില്‍ 25 വര്‍ഷത്തിലേറെയായി സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചു വരുന്ന എ.കെ.എം.ജിയുടെ സ്വതന്ത്രശാഖയായി 2003ല്‍ രൂപം കൊണ്ടതാണു.മൂപ്പന്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഡോ.ആസാദ്‌ മൂപ്പന്‍ ആണു സ്ഥാപക പ്രസിഡന്റ്‌।
ഇപ്പോഴത്തെ സാരഥികള്‍: ഡോ।എം.കെ.ഇബ്രാഹിം(പ്രസിഡന്റ്‌),ഡോ.സണ്ണി കുര്യന്‍(സെക്രട്ടറി ജനറല്‍),ഡോ.പി.എം.സിറാജുദ്ദീന്‍(ട്രഷറര്‍) എന്നിവരാണു.

7 ശാഖകള്‍ വഴി യു।എ।യിലുടനീളം മെഡിക്കല്‍ തുടര്‍ വിദ്യാഭ്യാസ പരിപാടികളും മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കുന്നതിനു പുറമേ ഡോക്റ്റര്‍മാരുടെ കുടുംബങ്ങള്‍ക്കായി ഒട്ടനവധി ക്ഷേമപരിപാടികള്‍ നടപ്പിലാക്കിയിട്ടുണ്ട്‌ ഈ സംഘടന।

എല്ലാ വര്‍ഷവും ഏപ്രില്‍-മേയ്‌ മാസങ്ങളില്‍ നടത്തുന്ന വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച്‌ 7 ശാഖകള്‍ തമ്മില്‍ വാശിയേറിയ മല്‍സരങ്ങള്‍ നടത്താറുണ്ട്‌। ഒരോ ടീമിനും അര മണിക്കൂര്‍ വീതം അനുവദിച്ചിട്ടുണ്ട്‌। ആദ്യ വര്‍ഷത്തെ ജേതാക്കള്‍ അബുദാബി എ।കെ.എം.ജിയും രണ്ടാമത്തെ വര്‍ഷത്തെ വിജയികള്‍ ഷാര്‍ജ എ.കെ.എം.ജിയും ആയിരുന്നു.

ഈ വര്‍ഷം മേയ്‌ 11നു ദുബൈ അല്‍ ബൂം ടൂറിസ്റ്റ്‌ വില്ലേജില്‍ വെച്ചു നടത്തിയ "ദുബൈകോണ്‍ 2007"ല്‍ മുഖ്യാതിഥി പ്രവാസി കാര്യമന്ത്രി ശ്രീ।വയലാര്‍ രവി ആയിരുന്നു। യു.എ.ഇ.തൊഴില്‍ മന്ത്രി അല്‍ ഖാബി,ഇന്ത്യന്‍ അംബാസഡര്‍,കോണ്‍സല്‍ ജനറല്‍,യു.എ.ഇ.ആരോഗ്യമന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ഡോ.അബ്ദുല്‍ ഗഫാര്‍,ഷാര്‍ജ ഐ।ബി।പി।സി।പ്രസിഡന്റ്‌, ശ്രീ.എം.കെ.യൂസഫലി, ശ്രീ.ബി.ആര്‍.ഷെട്ടി തുടങ്ങി ഒട്ടനവധി പ്രമുഖര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.
ഈ വര്‍ഷത്തെ കലാസാംസ്കാരിക മല്‍സരങ്ങളുടെ വിധികര്‍ത്താക്കള്‍ യു।എ।യിയിലെ കലാസാംസ്കാരിക-പത്രപ്രവര്‍തന രംഗത്തെ പ്രഗല്‍ഭരായ ശ്രീ.ഇ.എം.മുഹമ്മദ്‌,ശ്രീ.ടി.പി.ഗംഗാധരന്‍ എന്നിവരും മുന്‍ കാല ചലചിത്ര താരം ശ്രീമതി.ശ്രീലക്ഷ്മിയും ആയിരുന്നു.


അജ്മാന്‍-ഉമ്മല്‍ഖുവൈന്‍ ശാഖ(ചെറിയ എമിറേറ്റുകളായതു കൊണ്ട്‌ ഒരു ശാഖക്ക്‌ കീഴില്‍) ഈ വര്‍ഷം അവതരിപ്പിച്ച പരിപാടിയുടെ പേരായിരുന്നു: "ദൈവത്തിന്റെ സ്വന്തം നാട്‌".മറ്റു വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഈ വര്‍ഷം ഞങ്ങള്‍ 3 മാസത്തിലേറെ ശരിക്കും ബുദ്ധിമുട്ടി തന്നെ പ്രിപ്പെയര്‍ ചെയ്തിരുന്നു. അതുകൊണ്ട്‌ ഗുണവും ഉണ്ടായി...കഴിഞ്ഞ രണ്ടുവര്‍ഷവും രണ്ടാംസ്ഥാനം കൊണ്ട്‌ തൃപ്തിപ്പെടേണ്ടി വന്ന ദുബൈ ചാപ്റ്റര്‍ ഈ വര്‍ഷം വലിയ തയ്യാറെടുപ്പുകളോടെയാണു വന്നത്‌. അവരെയെല്ലാം ഞെട്ടിക്കുന്നതായിരുന്നു എറ്റവും ചെറിയ ചാപ്റ്ററായ അജ്മാന്‍ യു.ഇ.ക്യു.വിന്റേത്‌.

ദുബൈ ചാപ്റ്ററിലെ വൈദ്യോത്തമന്മാര്‍ ഇന്നും ചെറിയൊരസൂയയോടെ പറഞ്ഞുനടക്കുന്നുണ്ട്‌:
" മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട്‌ പോയി!"

"മണ്ണും ചാരി നില്‍ക്കല്ലാ പെണ്ണിനെ എങ്ങനെ അടിച്ച്‌ കൊണ്ട്‌ പോകാം എന്ന് പ്ലാന്‍ ചെയ്യായിരുന്നു" എന്ന് ഞങ്ങളും।
ആ കഥ അടുത്ത പോസ്റ്റില്‍.

Friday, September 14, 2007

വൈദ്യപുരാണം ജനിക്കുന്നു!

ആഗസ്റ്റ്‌ 23നു എന്റെ മൂത്ത മകള്‍ അനുവും നിതിനും തമ്മില്‍ വിവാഹിതരായി.
ഒരു മാസത്തിലേറെ എന്റെ കുറിപ്പടി മുടങ്ങിയതിന്റെ റീസണ്‍.
മറ്റൊരു പ്രധാന സംഭവം കൂടി ഇതിനിടയില്‍ നടന്നു.
കുറിപ്പടിക്ക് ഒരു താല്‍ക്കാലിക വിരാമം! (എല്ലാം കൂടി ഒക്കില്ല ആശാനേ!)
എന്നു വെച്ചു കുണ്ഠിതപ്പെടേണ്ടാ!!
സംഭവിക്കുന്നതെല്ലാം നല്ലതിനു; ഇനി സംഭവിക്കാനുള്ളതും...
പ്രതി വിശാലമനസ്കനും അദ്ദേഹത്തിന്റെ "കൊടകര പുരാണവും" തന്നെ!
കാര്യമെന്തെന്നല്ലെ?
മകളുടെ വിവാഹത്തിരക്കിനിടയിലും ത്രശ്ശുര്‍ ൗണ്ടില്‍ പോയി കറന്റ്‌ ബുക്സില്‍ നിന്ന് ഒരു കോപ്പി സംഘടിപ്പിച്ചിരുന്നു, കൊടകരപുരാണത്തിന്റെ.
മടങ്ങിയെത്തിയ ഉടനെ നമ്മുടെ സുഹൃത്തുക്കള്‍ക്കെല്ലാം ഒന്നു ടേസ്റ്റ്‌ നോക്കാന്‍ കൊടുത്തു പുരാണം।
ഹിറ്റ്‌!
സൂപ്പര്‍ ഹിറ്റ്‌!
ഒരു പ്രശ്നം.
'ശ്ശി അങ്ങട്‌ ഷ്ടായി' എന്ന മൊഴികളോടൊപ്പം
'നമുക്കും ഒന്നായാലോ?' എന്ന ശിഷ്ടചിന്ത ഫ്രം ആള്‍ കോര്‍ണേഴ്‌ സ്‌!
ഫലം: കുറിപ്പടിക്കു പകരം കുറേക്കൂടി വിപുലമായ ഒരു കൂട്ടായ്മക്ക്‌ ഇവിടെ ജന്മം കുറിക്കുകയാണു:
"വൈദ്യപുരാണം"
(കടപ്പാട്‌: പറയേണ്ടല്ലൊ!)

മലയാളി വൈദ്യന്മാരുടെ കൂട്ടായ്മയായ എ.കെ.എം.ജി എമിറേറ്റ്‌ സ്‌(അസോസിയേഷന്‍ ഓഫ്‌ കേരള മെഡിക്കല്‍ ഗ്രാജുവറ്റ്‌സ്‌) എന്ന സംഘടന യു.എ.ഇയില്‍ വളരെ ആക്റ്റീവാണു. 7 ശാഖകളും തമ്മില്‍ എല്ലാ വര്‍ഷവും വാശിയേറിയ സാംസ്കാരികമത്സരങ്ങളില്‍ ഏര്‍‍പ്പെടാറുണ്ട്‌. ഈ വര്‍ഷത്തെ മല്‍സരത്തില്‍ ഞങ്ങളുടെ എളിയ അജ്‌ മാന്‍ യു.എ.ക്യു ശാഖ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട്‌ ഒന്നാം സ്ഥാനത്തെത്തി ട്രോഫി കരസ്ഥമാക്കുകയുണ്ടായി.
ഈ വിജയത്തിന്റെ അണിയറശില്‍പികളില്‍ പ്രധാനികളെന്നു സ്വയം വിശേഷിപ്പിക്കുന്ന അജ്‌ മാനിലെ ആറു പ്രമുഖ വൈദ്യശിരോമണികളാണു "വൈദ്യപുരാണത്തിന്റെ" ശില്‍പികള്‍. ഒരോരുത്തരെ ആയി പരിചയപ്പെടൂത്താം.
(വൈദ്യപുരാണം ഗര്‍ഭാവസ്ഥയിലാണു. റംസാന്‍ മാസത്തിന്റെ തിരക്ക്‌ കഴിയുമ്പോള്‍ കന്നി പ്രസവം പ്രതീക്ഷിക്കാം!)
കാലതാമസത്തിനു ക്ഷമാപണത്തോടെ..
ഒന്നു രണ്ടു വര്‍ഷം പിറകിലാണു ഞങ്ങള്‍ ബുലോകത്ത്। ഈ ഒരു മാസം കൊണ്ട് എല്ലാരേം ഒന്നു പരിചയപ്പെടണം.....
മുന്‍ഗാമികളില്‍ കേമന്മാരോടൊരപേക്ഷ: ഇളം തലമുറ(പുതിയ ബ്ലോഗേഴ്സ്) അവശ്യം വായിച്ചിരിക്കേണ്ടുന്ന ബ്ലോഗുകളുടെ ഒരു ലിസ്റ്റ് ആരെങ്കിലും സ്വരൂ‍പിച്ചിട്ടുണ്ടെങ്കില്‍........ലിങ്കൊന്നു പറഞ്ഞു തന്നാല്‍ വലിയ ഉപകാരം!